Skip to content
Menu

OPEN MALAYALAM NEWS NETWORK

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ കെട്ടിക്കിടക്കുന്ന ഇലക്ട്രോണിക് മാലിന്യവും (ഇ-വേസ്റ്റ്) ഉപയോഗശൂന്യമായ മറ്റ് ഖരമാലിന്യങ്ങളും ശാസ്ത്രീയമായി തരംതിരിച്ച് നിർമാർജനം ചെയ്യാൻ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

മാലിന്യനിർമാർജനത്തിന് ആറുമാസത്തിനകം നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ നിർദേശം നൽകി. സ്കൂളുകളിൽ ഇ-വേസ്റ്റ് കെട്ടിക്കിടക്കുന്നതുമായി ബന്ധപ്പെട്ട് കൈറ്റ് മേധാവിയിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് കൈപ്പറ്റിയിരുന്നു.

2017ൽ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവുപ്രകാരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഇ-മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനി വഴി ശാസ്ത്രീയമായി നിർമാർജനം ചെയ്യുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. 2019 ജൂൺ 14 വരെ സ്കൂളുകളിൽ നിന്ന് 741 ഇ -മാലിന്യം നിർമാർജനം ചെയ്തിരുന്നതായി റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇതിനുശേഷം മാലിന്യനിർമാർജനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

ഓപ്പൺ മലയാളം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി പേജ് ഫോളോ ചെയ്യുക.

ADVERTISEMENT

എക്സ്ക്ലുസിവ് വീഡിയോ വാർത്തകൾ കാണാൻ ഓപ്പൺ മലയാളം യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ..